ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജനനി..!!






പെയ്യാൻ മറന്നൊരാ നീർക്കണങ്ങളോടോ,
ഒഴുകാൻ മറന്നൊരാ അരുവിയോടോ,

വീശാൻ മറന്നൊരാ കാറ്റിനോടോ,
വിടരാൻ മറന്നൊരാ പൂവിനോടോ,

ഇരുളാൻ മറന്നൊരാ രാത്രിയോടോ,
പുലരാൻ മറന്നൊരാ പുലരിയോടോ,

വിദ്യ മറന്നൊരാ ഗുരുക്കളോടോ,
ഗുരുത്വം മറന്നൊരാ
ശിഷ്യരോടോ,

പിതൃത്വം മറന്നൊരാ പിതാവിനോടോ,
പതിയെ മറന്നൊരാ ഭാര്യയോടോ,

നാദം മറന്നൊരാ കുയിലിനോടോ,
നാട്യം മറന്നൊരാ മയിലിനോടോ,

ഉദയം മറന്നൊരാ സൂര്യനോടോ,
ജ്വലിക്കാൻ മറന്നൊരാ
ജ്യോതിയോടോ,

അലകൾ മറന്നൊരാ തിരകളോടോ,
ഓളം മറന്നൊരാ നദികളോടോ,


ആരോടു ചൊൽകേണ്ടു ഞാനെൻ നൊമ്പരം,
ചൊല്ലാതെ തിരിയുവതെങ്ങനെ ഞാൻ,

നിങ്ങൾക്ക് മാതൃത്വമേകീ ഞാൻ,
ചുറ്റും കറങ്ങി കാത്തൂ ഞാൻ,

ജലമേകിയീ മർത്ത്യന്റെ ദാഹമകറ്റീ,
ഫലമെകിയീ മർത്ത്യന്റെ പശിയകറ്റീ,

എന്നിൽ ചവിട്ടി നിന്നുകൊണ്ടിന്നു നീ,
എൻ ജീവനെന്നിൽ നിന്നകറ്റീടുന്നു,

ഇനിയും ക്ഷമിക്കും ഞാനിനിയും സഹിക്കും ഞാനെൻ,
മരണം വരെയും കാത്തീടും ഞാൻ,

നിൻ മാതാവെന്നു നീ സ്മരിച്ചി
ല്ലയെങ്കിലും,
ഈ ജനനിക്കു നീയെന്നും പുത്രനല്ലേ...!!

അഭിപ്രായങ്ങള്‍


  1. നിൻ മാതാവെന്നു നീ സ്മരിച്ചില്ലയെങ്കിലും,
    ഈ ജനനിക്കു നീയെന്നും പുത്രനല്ലേ...!!
    Touching lines dr..

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാളവിക

ശക്തമായ ഒരു നിലവിളി ശബ്ദം കേട്ടാണ്  ഈ അര്‍ദ്ധരാത്രി  അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. കാതടപ്പിക്കുന്ന ഉച്ചത്തില്‍ ആരോ നിലവിളിക്കുന്നതുപോലെ. മഞ്ഞു കാറ്റ് അകത്തേക്ക് വീശാതിരിക്കാനായി താഴ്ത്തിയിട്ട ചില്ല് ജാലകം അവള്‍ സാവകാശം മേലോട്ടുയര്‍ത്തി വച്ചു. പ്ലാറ്റ്ഫോമില്‍ അലസരായി കാത്തു നില്‍ക്കുന്ന കുറെ ആളുകള്‍. അവരെല്ലാം യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നായിരിക്കാം, അവരില്‍ ചിലര്‍ യാത്ര അവസാനിപ്പിക്കേണ്ടതും ഒരുമിച്ചായിരിക്കാം. പക്ഷെ അവര്‍ അന്ന്യോന്ന്യം അറിയുന്നില്ല; അറിയാന്‍ ശ്രമിക്കുന്നുമില്ല. തിരക്കിട്ട നാഗരിക ജീവിതത്തില്‍ ആരെയും മനസിലാക്കാന്‍ അവര്‍ തയ്യാറല്ല; ആരുമായും ഒന്നും പങ്കുവെക്കുന്നതും അവര്‍ക്കിഷ്ട്ടമല്ല.

ഒറ്റപ്പെടൽ

ഒരു ആൾക്കൂട്ടത്തിൽ നമുക്ക് ഒറ്റപ്പെടൽ തോന്നിത്തുടങ്ങിയാൽ മാറ്റേണ്ടത് ആൾക്കൂട്ടത്തെയല്ല, നമ്മുടെ ചിന്തകളെയാണ്...

ആ പയർ എന്ത് ചെയ്യണം..??

[ഇതൊരു തുടർക്കഥ ആണ്. ആദ്യം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.] ഈ കഥകൾ കൂടുതലും ഭക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് ഞങ്ങളുടെ ഭക്ഷണ ശീലങ്ങളെപറ്റി ആദ്യംതന്നെ രണ്ടു വാക്ക്. റൂം എടുത്ത് താമസം തുടങ്ങിയ കാലത്ത് ഞങ്ങൾ സ്വയം പാചകം ചെയ്ത് കഴിക്കുന്ന നല്ല കുട്ട്യോൾ ആയിരുന്നു. എല്ലാ ദിവസോം പുതിയ പുതിയ വെറൈറ്റി വിഭവങ്ങൾ. ഒരു ദിവസം കഞ്ഞീം പയറും ആണേൽ അടുത്ത ദിവസം ചോറും പയറുകൂട്ടാനും, പിറ്റേ ദിവസം പയറു റോസ്റ്റും കഞ്ഞീം, അടുത്ത ദിവസം ചോറും പയറുപ്പേരീം, പിന്നെ അഞ്ചാം ദിവസം ഗ്രാൻഡ്‌ ആയിട്ട് കഞ്ഞീം പയറ് ഒലത്തീതും. അങ്ങിനെ വിഭവ സമൃദ്ധമായ സദ്യ എന്നും കഴിച്ച് കഴിച്ച് ഞങ്ങൾ മടുത്തു തുടങ്ങിയപ്പോഴാണ് ഓരോരുത്തരായി ഭക്ഷണം പുറത്തു നിന്നാക്കാൻ തീരുമാനിച്ചത്. ആദ്യം ഭക്ഷണ കാര്യത്തിൽ ഒരു കോമ്പ്രമൈസും ഇല്ലാത്ത രാഹുൽ പുറത്തുചാടി. പിന്നെ ഞാനും, ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് പറയുന്നത് പോലെ എന്റെ കൂടെ ജിതിനും ഭക്ഷണം പുറത്തു നിന്നാക്കി. അതിനു ശേഷം വിപിനും പിന്നെ വല്ലപ്പോഴുമൊക്കെ അജിത്തും പാചകം അവസാനിപ്പിച്ചു. ഇനി ഉണ്ണി മാത്രം..